മലപ്പുറം: പതിനേഴ് വര്‍ഷമായി പൊന്നാനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വനിതയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്കി. പൊന്നാനി നഗരം ചന റോഡിലെ കരുവാര വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സെഗു മുഹ്യുദ്ദീന്‍ മല്ലികക്കാണ്് പൗരത്വം ലഭിച്ചത്. ഇന്നലെ മലപ്പുറം കളക്ടര്‍ അമിത്മീണ പൗരത്വരേഖ കൈമാറി.
51 വയസ്സുകാരിയായ, ശ്രീലങ്കയിലെ അനുരാധപുര സ്വദേശിനിയായ സെഗു കുവൈറ്റില്‍ മാതൃസഹോദരനോടൊപ്പം കഴിയുന്നതിനിടെയാണ് അവിടെ ജോലിക്കെത്തിയ പൊന്നാനി സ്വദേശി അബ്ദുല്‍ ഖാദറിനെ പരിചയപ്പെടുന്നത്. നാട്ടിലെത്തിയശേഷം പൊന്നാനിയില്‍ വെച്ച്് 1992 നവംബറില്‍ അബ്ദുല്‍ഖാദറും സെഗുവും വിവാഹിതരായി. തുടര്‍ന്ന് 2002 ഡിസംബര്‍ മുതല്‍ സെഗു പൊന്നാനിയില്‍ സ്ഥിരതാമസമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് പൗരത്വം അനുവദിച്ച് ഉത്തരവിറങ്ങിയത്. പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ അസി.കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ഹുസൂര്‍ ശിരസ്തദാര്‍ വിജയസേനന്‍, സീനിയര്‍ ക്ലര്‍ക്ക് ജഗന്നിവാസന്‍, അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: