ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ആദ്യ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 163.94 സെന്റീമീറ്റര്‍ മഴ. പ്രതീക്ഷിച്ചതിലും 24 സെ.മീ. മഴ കൂടുതല്‍.
ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോടാണ് 213.59 സെ.മീ. തൊട്ടുപിന്നില്‍ ഇടുക്കിയാണ് 212.85. കണ്ണൂര്‍-196.98, എറണാകുളം-191.56, വയനാട്-191.51, മലപ്പുറം-178.83, കോട്ടയം-176.37, കാസര്‍കോട്-175.7, പാലക്കാട്-150.45, തൃശൂര്‍-138.52, ആലപ്പുഴ-126.19, പത്തനംതിട്ട-125.96, കൊല്ലം-99.5, തിരുവനന്തപുരം-63.65 സെ.മീറ്ററും വീതം മഴ ലഭിച്ചു.
പ്രതീക്ഷിച്ചതിലും മഴ ഏറ്റവും അധികം കൂടിയത് ഇടുക്കിയിലാണ്. 45 ശതമാനം അധികമഴ ഇടുക്കിയില്‍ ലഭിച്ചപ്പോള്‍ കോട്ടയത്തും പാലക്കാടും 40 ശതമാനം വീതം മഴ ലഭിച്ചു. കാസര്‍കോട് 18 ശതമാനവും തൃശൂര്‍ എട്ട് ശതമാനവും മഴ കുറഞ്ഞു. കേരളത്തില്‍ മഴ കൂടിയപ്പോള്‍ ലക്ഷദ്വീപില്‍ 43 ശതമാനം മഴ കുറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ നീണ്ട് നില്ക്കുന്ന സപ്തംബര്‍ അവസാനം വരെ 220 സെ.മീ. മഴ സംസ്ഥാനത്ത് ലഭിക്കേണ്ട സ്ഥാനത്താണ് ആദ്യഘട്ടത്തില്‍ ഇത്രയുമധികം മഴ ലഭിച്ചത്. വരും സമയങ്ങളില്‍ മഴ കുറയാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: