കല്‍പ്പറ്റ: ബ്രസീലിലെ ബലേനില്‍ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ചെറുവയല്‍ രാമനും പങ്കാളിയാവും. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനാണ് വിത്തച്ഛനെന്ന് അറിയപ്പെടുന്ന നാട്ടുകാരുടെ രാമേട്ടന്.
ആഗസ്റ്റ് ഏഴ് മുതല്‍ പത്ത് വരെ നടക്കുന്ന പന്ത്രണ്ടാമത് വംശീയ ജൈവശാസ്ത്ര സിമ്പോസിയത്തിലാണ് രാമന് പങ്കെടുക്കുക. നരവംശശാസ്ത്രഞ്ജനും ക്രസ്റ്റ് പ്രൊജക്ട് അസോസിയേറ്റുമായ ജയ്ശ്രീകുമാറും ഉള്‍പ്പെടെ രണ്ടു പേരാണ് ബലേം കോണ്‍ഗ്രസ്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
2000ത്തോളം ഗോത്രവര്‍ഗ്ഗ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും. വയനാട്ടിലെ ജൈവപൈതൃകം സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇവിടുത്തെ പാരമ്പര്യ കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് രാമന് പറഞ്ഞു. കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമാണ് മാനന്തവാടി കമ്മന സ്വദേശിയായ രാമന്. ഒട്ടേറെ പുരസ്കാരങ്ങള്‍ ഇതിനോടകം നേടിയ രാമന് 2011ല്‍ ഹൈദരാബാദില്‍ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിധ്യ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: