ന്യൂദല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടത്താന്‍ അസം മാതൃകയില്‍ പൗരത്വ പരിശോധനക്ക് വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യമേറുന്നു. ബംഗാള്‍, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളില്‍ പൗരത്വ രജിസ്ട്രി തയ്യാറാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. അസം കഴിഞ്ഞാല്‍ ബംഗാളിലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാരുള്ളത്, ഒരു കോടിയിലേറെപ്പേര്‍. ഇവരെ പുറത്താക്കണം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗ്ഗിയ ആവശ്യപ്പെട്ടു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി നിര്‍ബന്ധമായും നടപ്പാക്കണം. ഭരണത്തിലെത്തിയാല്‍ ബംഗാളില്‍നിന്നും ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
രാജ്യത്ത് മുഴുവന്‍ ദേശീയ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) തയ്യാറാക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാജ് പുരോഹിത് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ സര്‍വ്വെ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചതായി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി വ്യക്തമാക്കി. നിരവധി റോഹിംഗ്യകള്‍ ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിയുന്നുണ്ട്. പലരും അനധികൃതമായി റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഴുവന്‍ സംസ്ഥാനങ്ങളും അസം മാതൃക പിന്തുടരണമെന്ന് രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ അഭിപ്രായപ്പെട്ടു. ഏതാനും ദിവസം മുന്‍പ് കൊച്ചി പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ ബംഗാള്‍ സ്വദേശി ബിച്ചു മൊല്ല മുഹമ്മദ് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് നിയമവിദ്യാര്‍ത്ഥിനിയെ അസം സ്വദേശി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ ബംഗ്ലാദേശികളും തീവ്രവാദകളും നുഴഞ്ഞുകയറുന്നുതായി റിപ്പോര്‍ട്ടുകളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം തീവ്രവാദികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് കേരളത്തിലും ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: