ഇടുക്കി: ഉന്നതതല യോഗത്തില്‍ ഇടുക്കി സംഭരണി തല്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. മഴയും നീരൊഴുക്കും കുറഞ്ഞതാണ് കാരണം. മന്ത്രി എം.എം. മണി അടക്കമുള്ളവര്‍ ചെറുതോണി അണക്കെട്ട് സന്ദര്‍ശിച്ചശേഷം ഇന്നലെ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ഇതിന് ശേഷമാണ് ജലനിരപ്പ് ഉയരാത്തതിനാല്‍ ഷട്ടര്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
ഇന്നലെ രാത്രി അവസാനം വിവരം ലഭിക്കുമ്പോള്‍ 2396.20 അടിയാണ് ജലനിരപ്പ്. 2398 അടി എത്തിയാല്‍ 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയശേഷം ഷട്ടര്‍ പരീക്ഷണാര്‍ഥം തുറക്കും. അഞ്ച് ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടര്‍ മാത്രമാകും തുറക്കുക. 50 സെ.മീ. ആണ് തുറക്കുകയെന്നും പത്ത് മിനിറ്റുകൊണ്ട് ഷട്ടര്‍ ഉയര്‍ത്താനാകുമെന്നും യോഗം വിലയിരുത്തി. ഇതുവഴി 40 ലക്ഷത്തിന്റെ നഷ്ടമാണ് വകുപ്പിന് ഉണ്ടാവുക.
നാല് മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം തുറന്നുവിടുമ്പോള്‍ 7,20,000 മീറ്റര്‍ ക്യൂബ് വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ജലമാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ 2396 അടിയായ ജലനിരപ്പ് ഇന്നലെ അവസാനവിവരം ലഭിക്കുംവരെ ഉയര്‍ന്നത് 0.20 അടിയാണ്.
ജലനിരപ്പ് 2390 അടിയെത്തിയതോടെ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലു അലര്‍ട്ട് ജൂലൈ 26നും രണ്ടാംഘട്ടമായി 30ന് രാത്രിയില്‍ ഓറഞ്ച് അലര്‍ട്ടും ഡാം സേഫ്ടി വിഭാഗം പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് കുറഞ്ഞാല്‍ ഇവ പിന്‍വലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: