ഇരിട്ടി: അധ്യാപികയെ ദുരൂഹ നിലയില്‍ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും പരാതി നല്കാന് ചരളില്‍ ചേര്‍ന്ന സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരണ യോഗം തീരുമാനിച്ചു. ഞായറാഴ്ച രാത്രി 2 മണിക്കാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക എം.പി.മേരി (ലാലി-42)യെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് പാംപ്ലാനിയില്‍ സാബുവിനെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും തുടര്നടപടികളുണ്ടാവുന്നില്ല. ആത്മഹത്യ ചെയ്യേണ്ടുന്ന സാഹചര്യം മേരി ടീച്ചറെ സംബന്ധിച്ചില്ലാത്തതിനാല് അസമയത്തുണ്ടായ അകാല മരണത്തില്‍ സംശയുണ്ടെന്ന് ആക്ഷന്‍ കമ്മറ്റി രൂപീകരണ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും പറഞ്ഞു. ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം സമയബന്ധിതമായി നടത്തണം. യോഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഐസക് ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ജെ.സജീവന്, ഒ.ടി.അപ്പച്ചന്, കെ.പി.ബാബു, വി.ജി.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജോസഫ് പുളിച്ചമാക്കല്‍ (ചെയര്മാന്), കെ.ജെ.സജീവന് (കണ്‍വീനര്‍), ജിമ്മി കൂറ്റനാല്‍ (ജോയന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: