പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും ദേവസ്വം പ്രസിഡന്റ് ഒ.കെ.വാസു. മാടായിക്കാവിന് സമീപം സ്വകാര്യ വ്യക്തിമതില്‍ കെട്ടി കൈയേറ്റം നടത്തിയെന്നക്ഷേത്ര നവീകരണ സമിതിയുടെ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു അദ്ദേഹം.
600 ഏക്കറിലേറെയുണ്ടായിരുന്ന മാടായിക്കാവ് ക്ഷേത്രഭൂമി ഇന്ന് മൂന്നൂറ് ഏക്കറില്‍ കുറവേ ഉള്ളൂ. അതില്‍ നിന്നുതന്നെ കയ്യേറ്റം വ്യക്തമാണ്. സ്വകാര്യ വ്യക്തികളും മത സംഘടനകളും കോളജ്, വാട്ടര്‍ ടാങ്ക്, സ്വകാര്യ സ്ക്കൂള് അടക്കം മാടായിപ്പാറ കൈയ്യേറ്റം ചെയ്ത് നിര്‍മ്മിച്ചതാണെന്ന് പരാതിയുണ്ട്. ഇത്തരം കയ്യേറ്റങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി ജനങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍ നടപടിയെടുക്കുമെന്നും കൈയേറ്റങ്ങളുമായി നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപെട്ട കേസുകളുമായി ശക്തമായി മുന്നോട്ട് പോകും. കേസിന്റെ വിജയത്തിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും പ്രസിഡന്റ് ഒ.കെ.വാസു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചിറക്കല്‍ കോവിലകം ട്രസ്റ്റ് ലെയ്സണ്‍ ഓഫീസറടക്കം കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധിച്ചും മാടായിക്കാവ് വള്ളികെട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം നവീകരണ സമിതിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി 19 ന് മനുഷ്യവേലി നിര്‍മ്മിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി അറിയിച്ചു. മാടായിപ്പാറ ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നടത്തിയെങ്കിലും ജയിക്കാറില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചില കേസുകളില്‍ കോടതിയില്‍ ഹാജരാവാതിരിക്കുന്നത് സ്വകാര്യ കൈയേറ്റങ്ങള്‍ക്ക് തുണയായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്നേ മാടായിപ്പാറ ദേവസ്വം ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശം തഹസില്‍ദാറുടെ ചുവപ്പ് നാടയില്‍ കുടുങ്ങിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: