തളിപ്പറമ്പ്: നാല് വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം മാണിയൂര്‍ പള്ളിമുക്കിലെ വി.പി.ഹര്‍ഷാദ് (34)ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ മദ്രസയിലെ നാല് വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ പരാതിയില്‍ കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് ഇയാളെ പിടികൂടി. നാല് കേസുകളിലും പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചപ്പാരപ്പടവിലെ ഒരു മദ്രസയിലെ ഉസ്താദായ ഹര്‍ഷാദ് പതിമൂന്നും പതിനാലും വയസുള്ള നാലുപേരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ജൂലായ് മാസം തൊട്ട് പലതവണയായി പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടു. വൈകുന്നേരങ്ങളില്‍ ഏതാനും കുട്ടികള്‍ സ്കൂള്‍ വിട്ട് നേരെ മദ്രസയിലേക്ക് വരാറുണ്ട് അങ്ങനെ നേരത്തെയെത്തുന്ന കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടികള്‍ ഭയം മൂലം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ സംഭവം ആവര്ത്തിച്ചിരുന്നപ്പോള് ഒരു കുട്ടി മറ്റൊരു കുട്ടിയോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ അധികാരികള്‍ക്ക് പരാതിനല്‍കുകയായിരുന്നു. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ് ഹര്‍ഷാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: