കൊല്‍ക്കത്ത: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മമത സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് അസം തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദ്വീപന് പഥകും മറ്റ് രണ്ട് പാര്‍ട്ടി നേതാക്കളും രാജിവച്ചു. അസമികളുടെ വികാരത്തിന് യാതൊരു വിലയും നല്‍കാത്ത നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ നില്ക്കാന് തന്നെഅനുവദിക്കുന്നില്ലെന്നും മമത ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ സംസ്ഥാനത്ത് അസമികളും ബംഗാളികളും തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനേ സഹായിക്കൂവെന്നും ദ്വീപന് പഥക് പറഞ്ഞു.
അസമില്‍ നിന്ന് ബംഗാളികളെ പുറത്താക്കാനാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ലക്ഷ്യമിടുന്നതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദത്തോട് താന്‍ യോജിക്കുന്നില്ല. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും നിരവധി പേര് പുറത്തായിട്ടുണ്ട്. ഇതില്‍ അപ്പീല്‍ നല്‍കാനും അവര്‍ക്ക് അവസരമുണ്ട്. നിലവിലെ അവിടുത്തെ അവസ്ഥ മനസിലാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളികളെ അസമില്‍ നിന്നും പുറത്താക്കാനുള്ള നീക്കമാണ് പൗരത്വ രജിസ്റ്ററെന്നാണ് മമതയുടെ ആരോപണം. ദ്വീപന് പഥക്കിനു പുറമെ തൃണമൂല്‍ നേതാക്കളായ പ്രദീപ് പച്ചനി, ദിഗന്ത സൈക എന്നിവരാണ് രാജി വച്ചത്.
ദിഗന്ത സൈക അസം വിരുദ്ധ പ്രസ്താവന നടത്തിയതിന് മമത ബാനര്‍ജിക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: