കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ ഭാരവാഹികളായ രണ്ട് നടിമാര്‍ കക്ഷി ചേര്‍ന്നു. നടിമാരായ ഹണി റോസ്, രചന നാരായണന് കുട്ടി എന്നിവരാണ് കക്ഷി ചേര്‍ന്നത്. കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു. നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണ്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്.
കേസില്‍ കുറ്റാരോപിതനായി നടന് ദിലീപിനെ തിരിച്ചെയുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ആ സാഹചര്യത്തിലും അക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്.
കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടികള്‍ കൂടി നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: