കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ്് അമ്പെയ്ത്തിന്റെ മൂന്ന് കോമ്പൗണ്ട് ഇനങ്ങളിലും ഇന്ത്യ സ്വര്‍ണത്തിനായി പൊരുതുമെന്ന് ചീഫ് കോച്ച് ജീവന്‍ജ്യോത് സിങ്ങ്.
കഴിഞ്ഞ തവണ ഇഞ്ചിയോന്‍ ഏഷ്യ ഗെയിംസില്‍ ഇന്ത്യ അമ്പെയ്ത്തിന്റെ നാല്് കോമ്പൗണ്ട് ഇനങ്ങളിലും മെഡല്‍ നേടിയിരുന്നു. പക്ഷെ ഇത്തവണ പുരുഷന്മാരുടെയും വനിതകളുടെയും വ്യക്തിഗത ഇനങ്ങള്‍ ഒഴിവാക്കി. പകരം മിക്സഡ് ജോഡി ഇനം ഉള്‍പ്പെടുത്തി.
ഈ പുതിയ മാറ്റം ഇന്ത്യക്ക് വന്‍ നഷ്ടമാണ്. കഴിഞ്ഞ തവണ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും വനിതകളുടെ വ്യക്തിഗത ഇനത്തില്‍ തൃഷ്ണ ദേബ് വെങ്കലവും നേടിയിരുന്നു.
ഇന്ത്യയുടെ വനിതാ കോമ്പൗണ്ട് ടീം നിലവില്‍ ഒന്നാം നമ്പറാണ്. അന്റാലിയ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ വെളളി മെഡല്‍ നേടിയതോടെയാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
വര്‍മയും ജ്യോതി സുരേഖയും അടങ്ങുന്ന ഇന്ത്യയുടെ മി ക്സഡ ഡബിള്‍സ് ടീം ഷാന്‍ഗായ്, അന്റാലിയ, സാള്‍ട്ട്ലേക്ക്, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ ലോകകപ്പുകളില്‍ മെഡല്‍ നേടിയിരുന്നു.
മൂന്നിനങ്ങളിലും ഇന്ത്യ സ്വര്‍ണത്തിനായി പൊരുതും. 2013, 2015, 2017 വര്‍ഷങ്ങളിലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ മൂന്ന് ഇനങ്ങളിലും മെഡല്‍ നേടിയിട്ടുണ്ടെന്ന് ജീവന്‍ജ്യോത് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: