തിരുവനന്തപുരം: കീഴാറ്റൂരില്‍ അലൈന്മെന്റ് മാറ്റാനുള്ള കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി.സുധാകരന്. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. നിലപാട് തിരുത്താന്‍ കേന്ദ്രം തയാറാവണമെന്നും ജി.സുധാകരന് ആവശ്യപ്പെട്ടു.
കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജി.സുധാകരന്റെ പ്രസ്താവന. കീഴാറ്റൂര്‍ നിര്‍ദിഷ്ട ബൈപാസിനെതിരേ സമരം നടത്തുന്ന വയല്‍ക്കിളികള്‍ അടക്കമുള്ളവരും ബിജെപി നേതാക്കളുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: