മോസ്കോ: റഷ്യയിലെ ക്രാസ്നോയര്‍സ്ക് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 18 പേര് മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 10.20-നാണ് ദുരന്തമുണ്ടായത്. ഗ്രാമീണ മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സാങ്കേതിക തകരാറോ പൈലറ്റിന്റെ പിഴവോ ആകാം അപകടത്തിന് കാരണമെന്നാണ് റഷ്യന്‍ അധികൃതരുടെ പ്രാഥമിക നിഗമനം. തകര്‍ന്നു വീണതിന് പിന്നാലെ ഹെലികോപ്റ്ററിന് തീപിടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആരും രക്ഷപെട്ടിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: