തിരുവനന്തപുരം: വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ നാല് പേര് തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍. ഇടുക്കിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്നലെ രാത്രിയില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ ഇന്നു രാവിലെയാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവാണ് ഇന്ന് പിടിയിലായത്. നാലുപേരെയും ഇടുക്കിയില്‍ എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്യും. കള്ളനോട്ട് കേസിലെ പ്രതിയാണ് ഷിബു. അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ പോലീസിന് സംശയം ഉണ്ട്. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൃഷ്ണന് ആരെയൊ ഭയപ്പെട്ടിരുന്നെന്നും അതിനാലാണ് വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: