ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല. പോലീസ് സംഘത്തെ വത്തിക്കാന്‍ എംബസിയിലെ സുരക്ഷാ ജീവനക്കാര്‍ തിരിച്ചയച്ചു. പ്രതിനിധിയെ കാണണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച മുന്‍കൂര്‍ അനുമതി വാങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം ഉജ്ജയിനിലേക്ക് പോയി. വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്താന്‍ പോലീസ് സംഘം ദല്‍ഹിയിലെത്തിയത്. ഇന്ന് മൊഴിയെടുത്ത ശേഷം നാളെ ജലന്ധറിലേക്ക് പുറപ്പെടാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: