കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥിനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. 80ഓളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ ഇടയുണ്ടെന്ന് പോലീസ്- സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഗാര്‍ഡ്സിലെ പക്ടിയ പ്രവിശ്യയിലുള്ള ഷിയ വംശജരുടെ ഖ്വാജ ഹസന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി ഒത്തു കൂടിയവരുടെ ഇടയിലേക്ക് ബുര്‍ഖ ധരിച്ചെത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയും ബോംബ് സ്ഫോടന നടത്തുകയും ചെയ്തിരുന്നു. സുരക്ഷാ സേന പിന്നീട് ഇവരെ വധിച്ചു. 100 ലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്.
50 മുതര്‍ന്നവരെയും 20 കുട്ടികളെയും ഗാര്‍ഡ്സ് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: