കാറഡുക്ക: കാറഡുക്ക പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനായി സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെച്ച് സിപിഎം പാര്‍ട്ടി മുഖപത്രം. സിപിഎം 3, സിപിഎം സ്വതന്ത്രന് 1, ഐഎന്‍എല്‍ സ്വതന്ത്രന് 1, മുസ്ലിംലീഗ് 2, കോണ്‍ഗ്രസ് സ്വതന്ത്രന് 1 എന്നിങ്ങനെയാണ് ബിജെപിക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
ആകെ 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 7 അംഗങ്ങളാണുള്ളത്. 25 വര്‍ഷത്തോളം കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന പഞ്ചായത്തിലിന്ന് കോണ്‍ഗ്രസ്സ് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് പിന്തുണയോടെയാണ് അവിശ്വാസപ്രമേയം വിജയിച്ചതെന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഎം പാര്‍ട്ടി പത്രം കാണിക്കണമെന്ന് അണികള്‍ തന്നെ പറയുന്നു. നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും നേതാക്കളെയും വധിച്ച സിപിഎമ്മിന് പിന്തുണ നല്‍കിയതില്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബിജെപിയും കോണ്‍ഗ്രസ്സും സിപിഎമ്മും മത്സരിക്കുകയും 7 വോട്ടുകളോടെ ബിജെപി സ്ഥാനാര്‍ത്ഥി ജി.സ്വപ്ന അദ്ധ്യക്ഷയാവുകയുമായിരുന്നു. അവരെയാണ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ സ്വന്തം അണികളെ വഞ്ചിച്ച് ഇടത് വലത് മുന്നണികള്‍ പുറത്താക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: