തളിപ്പറമ്പ്: മാവോയിസ്റ്റ് ദമ്പതികളുടെ മകള്‍ പീഡിപ്പിക്കപ്പെട്ടതായ സംഭവത്തില്‍ മൊഴിയെടുപ്പിനായി മകള്‍ 11ന് തളിപ്പറമ്പിലെത്തും. ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ആക്റ്റിവിസ്റ്റ് എന്നുപറഞ്ഞ് പരിചയപ്പെട്ടാണ് രജീഷ് പോള്‍ പീഡനത്തിനിരയാക്കിയത്. പിലാത്തറയിലെ വാടകവീട്ടില്‍വെച്ച് 2013ല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പാലക്കാട് എസ്പിക്ക് ഒരുവനിതാ പോലീസ് ഉദ്യോഗസ്ഥ നല്കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലീസ് രജീഷ് പോളിനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പരിധിയിലുള്ള സ്ഥലത്തായതിനാല്‍ കേസില്‍ തുടര്‍ നടപടികളെടുക്കേണ്ടത് തളിപ്പറമ്പ് ഡിവൈഎസ്പിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടു. ഇപ്പോള്‍ കൊല്‍ക്കത്തയിലുള്ള പെണ്‍കുട്ടി ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിനല്‍കാനായി 11ന് തളിപ്പറമ്പെത്തും.
പെണ്‍കുട്ടിയുടെ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ആരോപണ വിധേയനായ രജീഷ് പോളിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുള്ളതായാണ് സൂചന. നവമാധ്യമങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്. മനുഷ്യാവകാശ പരിസ്ഥിതി പ്രവര്ത്തകനെന്നപേരില് അറിയപ്പെടുന്ന ഇയാള്‍ ഈ സംഘം നടത്തുന്ന സമരങ്ങളിലൊന്നും മുന്‍നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ എറണാകുളത്ത് നടന്ന ചുംബന സമരത്തില്‍ ഇയാള്‍ സജീവമായിരുന്നു.
ആക്ടിവിസ്റ്റ് എന്നപേരില്‍ ചിലര്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോലീസില്‍നിന്നും പ്രാഥമിക വിവരം ബന്ധപ്പെട്ട അധികൃതര്‍ ശേഖരിച്ചുകഴിഞ്ഞു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കുമെന്നാണ് സുചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: