ചെന്നൈ: കുടിശിക നല്‍കാത്തതിന്റെ പേരില്‍ നിയമനടപടികള്‍ നേരിട്ട് ഉലക നായകന് കമല്ഹാസന്. സിനിമാ നിര്‍മാണ കമ്പനിയായ പിരമിഡ് സായ്മിറയാണ് കമല്‍ഹാസനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനിക്ക് 7.75 കോടി രൂപയാണ് കമല്‍ നല്‍കാനുള്ളത്.
ഇതേക്കുറിച്ച് തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കമലിന്റെ വിവാദ സിനിമയായ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ഈ മാസം പത്തിന് റിലീസ് ചെയ്യാനിരിക്കെയാണ് കുടിശിക പ്രശ്നം ഉയര്‍ന്നു വന്നിരിക്കുന്നത്. സിനിമയുടെ റിലീസ് തടയണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്കു നല്‍കാനുള്ള തുക കമലില്‍ നിന്നും ലഭിക്കില്ലെന്നും പിരമിഡ് സായ്മിറ കോടതിയില്‍ നല്കിയ പരാതിയിലുണ്ട്.
പിരമിഡ് സായ്മിറയുമായി ചേര്‍ന്ന് കമല്‍ഹാസനു പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഇന്റര്‍ നാഷണല്‍ ‘മര്‍മയോഗി’യെന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ധാരണയായിരുന്നു. സിനിമയില്‍ പ്രധാനറോളും കഥയും തിരക്കഥയും സംഭാഷണവും സംഭാഷണവുമെല്ലാം കമലഹാസനാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് രണ്ട് തവണകളായി 10.9 കോടി രൂപയും പിരമിഡ് സായ്മിറ നല്കി. എന്നാല്‍ തങ്ങള്‍ നല്കിയ തുക കമല്ഹാസന് മറ്റൊരു സിനിമയെടുക്കാനായി ചെലവഴിച്ചെന്നാണ് കമ്പനിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: