തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രം നല്കുന്ന ഫണ്ടുകള്‍ ഇടതു കൈയില്‍ വാങ്ങി തങ്ങളുടെതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വലതുകൈകൊണ്ട് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എന്‍ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. എന്‍ടിയു തിരുവനന്തപുരം റവന്യുജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തഴിഞ്ഞ പൊതു വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ മുഖച്ഛായ മാറ്റിയത് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ സര്‍വ്വ ശിക്ഷാ അഭിയാന്(എസ്എസ്എ) പദ്ധതിയോടെയാണ്. ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം മോദി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കി വച്ചതില്‍ 41000 കോടി സ്കൂള്‍ വിദ്യാഭ്യാസമേഖലയ്ക്കാണ്. പൊതു വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായമാറ്റം 85 ശതമാനം കേന്ദ്രഫണ്ടുമൂലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹയര്‍ സെക്കഡറി അദ്ധ്യാപകരുടെ സ്ഥലമാറ്റം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സ്ഥലമാറ്റത്തിന് ലേലം വിളി നടക്കുകയാണ്. അദ്ദേഹം പറഞ്ഞു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് അദ്ധ്യാക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ടിയു സംസ്ഥാന സമിതി അംഗങ്ങളായ പി.വി. ബാലകൃഷ്ണന്, ഡി.പി. അജന്, ജി.എസ്. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ടിയുവിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: