തിരുവനന്തപുരം: ഫെഡറിലിസത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ധാരണാപ്പിശകെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ആലുവ ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി കേരളത്തെക്കുറിച്ചും അങ്ങനെ ചിന്തിക്കണം.
മന്ത്രി യോഗം വിളിച്ചിട്ടല്ല ദേശീയപാത അലൈമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കീഴാറ്റൂരിലെ വയല്‍ക്കിളി സമര സമിതി നേതാക്കള്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയെ അങ്ങോട്ടുചെന്ന് കണ്ടത്. രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ കൃഷിസ്ഥലവും വീടുകളും നഷ്ടപ്പെടുമെന്ന ആവലാതി അവര്‍ മന്ത്രിയുമായി പങ്കുവച്ചു. മന്ത്രിയെ കാണുന്നിതിന് കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ സഹായം നല്കി. ദേശീയപാതയുടെ അലൈന്മെന്റ് മാറ്റുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുമില്ല. വിദഗ്ദ്ധ സമിതി പരിശോധിക്കും എന്ന ഉറപ്പാണ് വയല്‍ക്കിളി സംഘത്തിന് നല്‍കിയത്. തന്റെ മുന്നില്‍ നിവേദനവുമായി എത്തുന്നവരെ സമാധാനിപ്പിക്കേണ്ടത് മന്ത്രിയുടെ കടമയാണ്. ഇതില്‍ എന്ത് ഫെഡറല്‍ വ്യവസ്ഥയാണ് ലംഘിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ആര്‍എസ്എസിന്റെ പരിപാടിയാണിതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വയല്‍ക്കിളി സംഘത്തില്‍ സിപിഎമ്മുകാരായത് ആര്‍എസ്എസിന്റെ കുറ്റമല്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള പ്രതീക്ഷ നശിച്ചതിനാലാണ് അവര്‍ കേന്ദ്രമന്ത്രിയെ കണ്ടത്. സിപിഎം മേലാളന്മാര്ക്ക് വേണ്ടിയാണ് കീഴാറ്റൂരിരിലെ നിര്‍ദ്ദിഷ്ട ദേശീയ പാത അലൈമെന്റ്. വയല്‍ നികത്താന്‍ കോടിക്കണക്കിന് രൂപയുടെ മണ്ണ് കച്ചവടത്തിനു വരെ നേതാക്കള്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഈ കരാറെല്ലാം ഇല്ലാതാകുമെന്ന വേവലാതിയിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ ഒരു ധാരണയിലാണ് പേുാകേണ്ടെതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: