ഹൂസ്റ്റണ്‍: ആദ്യ സ്വകാര്യബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നവരില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി സുനിത വില്യംസും. സുനിതയുള്പ്പടെ ഒമ്പത് പേരാണ് ദൗത്യ സംഘത്തിലുള്ളത്. 2011 ല്‍ സ്പേസ് ഷട്ടില്‍ തിരികെയെത്തിയതിനു ശേഷമുള്ള ആദ്യ ബഹിരാകാശ സ്പേസ് ഷട്ടില്‍ ദൗത്യമാണ് 2019 ല്‍ നടക്കുന്നത്.
ദി ബോയിങ്, സ്പേസ് എക്സ് എന്നീ സ്വകാര്യ വിമാനക്കമ്പനികളാണ് ദൗത്യത്തിനുള്ള സ്പേസ് ഷട്ടില്‍ നിര്‍മിക്കുന്നത്. ജോഷ് കസാഡാ, സുനിതാ വില്യംസ് എന്നിവര്‍ സ്റ്റാര്‍ ലൈനര്‍ വിമാനത്തിലും, റോബേര്‍ട്ട് ബെന്‍കെന്‍, ഡോഗ്ലസ് ഹുര്‍ലെ എന്നിവര്‍ ഡ്രാഗണ്‍ കാപ്സ്യൂള്‍ വിമാനത്തിലും പരീക്ഷണ യാത്ര നടത്തും. നാസ മുന്‍പ് നടത്തിയ ദൗത്യത്തില്‍ സുനിതാ വില്യംസ് 321 ദിവസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: