ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്കര്‍ ഇ തയ്ബ ഭീകരനായ ഉമര്‍ മാലിക് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ മൃതദേഹത്തിനരികില്‍ നിന്നും എ കെ. 47 തോക്ക് കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ രാവിലെ വരെ നീണ്ടു.
ഷോപ്പിയാനിലെ കില്ലോറാ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബാരാമുള്ളയിലുണ്ടായ വെള്ളിയാഴ്ചയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്് രണ്ട് ലഷ്കര്‍ ഇ ഭീകരരെ കൂടി സൈന്യം വധിച്ചിരുന്നു. ഒരു സൈനികര്‍ക്കും ജീവന് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: