പത്തനംതിട്ട: അഴിമതിയാരോപണങ്ങളില്‍ സിപിഎം വലയുന്നു. പാര്‍ട്ടിനേതാക്കളാണ് പാര്‍ട്ടിക്കു തന്നെ തലവേദനയാകുന്നത്. സഹകരണസംഘങ്ങളുടെ നടത്തിപ്പ് വഴിയും കെടി ഡിസി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലിവാഗ്ദാനം ചെയ്തും കോടികളാണ് നേതൃത്വം തട്ടിയെടുക്കുന്നത്. ഈ അഴിമതിയുടെ പങ്ക് പ്രാദേശികനേതാക്കള്‍ മുതല്‍ ജില്ലാനേതാക്കള്വരെ പറ്റുന്നുണ്ടെന്നാണ് ആക്ഷേപം. മൂന്നോളം സര്‍വ്വീസ് സഹകരണബാങ്കുകളിലെ ലക്ഷങ്ങളുടെ തിരിമറിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അതിലൊന്നാണ് കുമ്പളാംപൊയ്ക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിലെ തട്ടിപ്പ്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ മത്തായി ചാക്കോ ബാങ്ക് പ്രസിഡന്റും ജില്ലാകമ്മിറ്റിയംഗമായ കോമളം അനിരുദ്ധന് ഭരണസമിതി അംഗവുമായ ബാങ്കിന്റെ തലച്ചിറ ശാഖയില്‍ അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജീവനക്കാരനാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍.
ചന്ദനപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കില്‍ ഒന്നരകോടി രൂപയുടെ തട്ടിപ്പാണ് സഹകരണവകുപ്പ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച അന്വേഷണം കാര്യക്ഷമമല്ല.കെടിഡിസി, സ്പോര്‍ട്സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ് ്. അടൂര്‍ നെല്ലിമുകള്‍ സ്വദേശിയും സിപിഎം ഡിവൈഎഫ്ഐ നേതാവുമായ പ്ലാന്തോട്ടത്തില്‍ പ്രശാന്ത്കുമാര്‍, കടമ്പനാട് സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ ജയസൂര്യപ്രകാശ് എന്നിവരാണ് ജോലിവാഗ്ദാനം നല്കി പണം തട്ടിയത്.
ഇങ്ങനെ തട്ടിയെടുത്ത പണമുപയോഗിച്ച് വാങ്ങിയ ഭൂമി സിപിഎമ്മിന് നല്‍കുകയും ചെയ്തു.തട്ടിപ്പിന് നേതൃത്വം നല്കിയവര് സിപിഎം ജില്ലാസെക്രട്ടറി നേതൃത്വം നല്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് വന്‍തോതില്‍ സഹായവും നല്‍കിയിട്ടുമുണ്ട്. ജയസൂര്യ പ്രകാശ് നല്കിയ സേവനത്തിന് നേതാക്കള്‍ അവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: