സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് വീണ് 23 പേര് മരിച്ചു. ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് വിമാനാപകടങ്ങളുണ്ടായത്. ഒരു ചെറുവിമാനവും ജെയു-എയറിന്റെ യാത്രവിമാനവുമാണ് അപകടത്തില്‍പെട്ടത്. ചെറുവിമാനത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ജെയു-എയര്‍ വിമാനത്തിലുണ്ടായിരുന്ന 17 യാത്രക്കാരും രണ്ട് പൈലറ്റുമാണ് മരിച്ചത്.
ജെയു-എയറിന്റെ ജെയു-52 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: