പെരിയ (കാസര്‍കോട്): അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും തങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിന് സമര്‍പ്പിത മനോഭാവത്തോടുകൂടി നിരന്തരം പ്രവര്‍ത്തിക്കണമെന്നും കാസര്‍കോട്ടെ കേരള കേന്ദ്രസര്‍വകലാശാലയെ സമീപഭാവിയില്‍ തന്നെ ഒരു വലിയ എഡ്യുക്കേഷണല്‍ ഹബ്ബ് ആയി മാറ്റിയെടുക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയിലെ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന് ഓണ്‍ ടീച്ചേര്‍സ് ആന്റ് ടീച്ചിംഗ്, സ്കൂള്‍ ഓഫ് എഡ്യുക്കേഷന്റെയും, യോഗ പഠന വിഭാഗത്തിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കേന്ദ്രസര്‍വകലാശാല മികവിന്റെ കേന്ദ്രമായി മുന്നേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിനുവേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എംപി പി. കരുണാകരന്, പ്രോ-വൈസ്ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. കെ.പി. സുരേഷ് (ഡീന്‍, വിദ്യാഭ്യാസവകുപ്പ്), ഭഗത്സിംഗ് (ചീഫ് എഞ്ചിനീയര്‍, സിപിഡബ്ല്യുഡി) എന്നിവര്‍ പങ്കെടുത്തു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എ. രാധാകൃഷ്ണന് നായര്‍ സ്വാഗതവും വിദ്യാഭ്യാസവകുപ്പ് മേധാവി ഡോ. അമൃത് ജി. കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: