കാഠ്മണ്ഡു: പൊതുവേദിയില്‍ യുവാവ് നേപ്പാള്‍ മാവോയിസ്റ്റ് നേതാവ് പുഷ്പകമല്‍ പ്രചണ്ഡയുടെ മുഖത്തടിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നേപ്പാള്‍ പുതുവര്‍ഷത്തില്‍ 57 കാരനായ പ്രചണ്ഡ സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു ആളുകള്‍ നോക്കിനില്‍ക്കേ യുവാവിന്റെ അക്രമം. അടിയേറ്റ പ്രചണ്ഡയുടെ കണ്ണട തെറിച്ചുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് മാവോയ്സ്റ്റ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ യുവാവിന്റെ നില ഗുരുതരമാണ്. പടിഞ്ഞാറന്‍ നേപ്പാളിലെ ബാഗ്ലങ്ങ് ജില്ലയില്‍ നിന്നുള്ള 25 കാരനായ യുവാവ് പ്രചണ്ഡയുടെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നാണ് കരുതുന്നത്.
മാവോവാദികള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് രാജ ഭരണത്തിനെതിരെ പതിറ്റാണ്ട് നീണ്ടുനിന്ന സായുധ കലാപത്തിന് നേതൃത്വം നല്‍കിയത് പ്രചണ്ഡയായിരുന്നു. മാവോവാദികള്‍ അധികാരത്തിലെത്തി പ്രചണ് പ്രധാനമന്ത്രിയാകുന്നത് വരെ നീണ്ട് നിന്ന പോരാട്ടങ്ങളില്‍ 16,000ത്തിലധികം പേര് കൊല്ലപ്പെട്ടിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രി ബാബു റാം ഭട്ടാറായി, നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സുശീല്‍ കൊയ്രാള തുടങ്ങിയ പ്രമുഖര്‍ സത്കാരത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നു. ചടങ്ങില്‍ പങ്കെടുത്ത നേപ്പാളി രാഷ്ട്രീയ നേതാക്കള്‍ മാവോയിസ്റ്റ് ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: