ചെന്നൈ: ഐഎസ്ആര്‍ഒ നിര്‍മിച്ച ഏറ്റവും ഭാരമുള്ള ഉപഗ്രഹം ജിസാറ്റ് 11 നവംബര്‍ 30ന് ഫ്രഞ്ച് ഗയാനയിലെ യൂറോപ്യന്‍ സ്പേസ്പോര്‍ട്ടില്‍ നിന്ന് വിക്ഷേപിക്കും. 5.7 ടണ്‍(5700 കിലോ) ഭാരമുള്ള ഇത് പ്രധാനമായും വാര്‍ത്താ വിനിമയത്തിനുള്ളതാണ്. ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടാന്‍ ഇത് ഉപകരിക്കും.
ഈ വര്‍ഷമാദ്യം വിക്ഷേപിക്കാന്‍ ഫ്രഞ്ച് ഗയാനയില്‍ എത്തിച്ച ഉപഗ്രഹം, ജിസാറ്റ് ആറ് എയുടെ പരാജയത്തെത്തുടര്‍ന്ന്, മടക്കിെക്കാണ്ടുവന്നിരുന്നു. ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം ഒന്നുകൂടി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. മാര്‍ച്ച് 29ന് വിക്ഷേപിച്ച ജിസാറ്റ് ആറ് എ നിയന്ത്രണം നഷ്ടപ്പെട്ട് പരാജയപ്പെട്ടിരുന്നു.
ജിസാറ്റ് 11 ക്യൂ ബാന്‍ഡ്, കാ ബാന്‍ഡ് ആവൃത്തിയിലുള്ള 40 ട്രാന്‍സ്പോണ്ടറുകളാണ് ഉള്ളത്. സെക്കന്‍ഡില്‍ 14 ജിഗാബൈറ്റ് ഡേറ്റാ അയക്കാന്‍ ശേഷിയുള്ളവയാണിവ. ഈ ഉപഗ്രഹം ബഹിരാകാശത്ത് എത്തി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗത വളരെയേറെക്കൂടും.
ഉപഗ്രത്തിലെ ഒരോ സോളാര്‍ പാനലിനും നാലു മീറ്റര്‍ നീളമാണുള്ളത്. അതായത് ഒരു വലിയ മുറിയുടെ വലിപ്പം. ഇന്ത്യയ്ക്കു മാത്രമല്ല അടുത്തുള്ള ദ്വീപുകള്‍ക്കു ഇത് പ്രയോജനപ്രദമാകും. 500 കോടി രൂപയാണ് ഈ ഉപഗ്രഹം നിര്‍മ്മിക്കാന്‍ വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: