ന്യൂദല്‍ഹി: ഭരണഘടനയുടെ 35എ വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് തീരുമാനിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാല്‍വില്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട െബഞ്ച് നിരീക്ഷിച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങിയതിനാല്‍ ഹര്‍ജി മാറ്റിവയ്ക്കണമെന്ന് കേന്ദ്രവും സംസ്ഥാനവും കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യത്തില്‍ ആഗസ്റ്റ് 27ന് വാദം കേള്‍ക്കും. അതേസമയം ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 35 എ വകുപ്പിനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.
ജമ്മുകശ്മീരുകാരല്ലാത്തവര് ഇവിടെ ഭൂമി വാങ്ങുന്നത് വിലക്കുന്ന വകുപ്പാണിത്. ഇതിനെതിരായ കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാരെ നിര്‍വചിക്കാന്‍ അവിടുത്തെ നിയമസഭയ്ക്ക് ഈ വകുപ്പ് അധികാരം നല്കുന്നു. അവര്‍ക്കുള്ള പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നിയമസഭയ്ക്ക് നിശ്ചയിക്കാം. അന്നത്തെ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ അനുമതിയോടെ’ 1954ല്‍ രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരം കൂട്ടിച്ചേര്‍ത്തതാണ് ഈ വകുപ്പ്. സ്ഥിരം താമസ നിയമം എന്നും ഇതിനെ വിളിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: