തൊടുപുഴ: കൊലപാതകം നടന്നശേഷം സിദ്ധികള്‍ കിട്ടിയെന്ന് വിശ്വസിച്ച അനീഷ് പോലീസ് പിടികൂടാതിരിക്കാന്‍ വീട്ടില്‍ കോഴിയെ വെട്ടി പൂജ നടത്തി. ഇതിനായി അനീഷിന്റെ അടിമാലിയിലെ വീട്ടില്‍ ലിബീഷും എത്തിയിരുന്നു. തലക്കും കൈയ്ക്കും പരിക്കേറ്റിട്ടും അനീഷ് ചികിത്സ തേടിയിരുന്നില്ല എന്നും പോലീസ് പറഞ്ഞു.
അടിമാലിയില്‍ അടിപിടിക്കേസിലും വനംവകുപ്പിന്റെ ഒരു കേസിലും പ്രതിയാണ് അവിവാഹിതനായ അനീഷ്. പോലീസ് എത്തില്ല എന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. ലിബീഷ് നാല് മാസം മുമ്പാണ് തനായത്. നിരന്തരം കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്ന അനീഷ് കഴിഞ്ഞ ഫെബ്രുവരി 26ന് ശേഷം ഫോണില്‍ വിളിച്ചിരുന്നില്ല. ഇതും കേസില്‍ വഴിത്തിരിവായി.
കേസ് പിടികൂടിയ പോലീസ് സേനാംഗങ്ങള്‍ക്ക് ഡിജിപി പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെ, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, തൊടുപുഴ ഡിവൈഎസ്പി, കെ.പി. ജോസ്, ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആന്റണി തോമസ്, തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്, എസ്ഐ വി.സി. വിഷണുകുമാര്, കാളിയാര്‍ സിഐ യൂനസ്, കാഞ്ഞാര്‍, കഞ്ഞിക്കുഴി, അടിമാലി സിഐമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
തമിഴ്നാട്ടിലും തിരുവനന്തപുരത്തും അടക്കം സംഘം എത്തിയിരുന്നു. പോലീസിന്റെ അന്വേഷണ മികവും സാങ്കേതിക വിദ്യയും ഒരുമിച്ച് ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: