ചെന്നൈ: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പത്താംക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുകാരിയായ വീട്ടമ്മയെയാണ് പത്താം ക്ലാസുകാരന് ക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസുകാരിയായ തന്റെ മകളെ വിദ്യാര്‍ത്ഥി ശല്യം ചെയ്യുന്നുവെന്ന് നേരത്തെ വീട്ടമ്മ പരാതിപ്പെട്ടിരുന്നു.
ഇനി വീട്ടില്‍ വരരുതെന്ന താക്കീതും വിദ്യാര്‍ത്ഥിക്ക് നല്കി. തുടര്‍ന്ന് വീട്ടമ്മയോടെ പക തോന്നിയ വിദ്യാര്‍ത്ഥിയും വീട്ടമ്മയുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവദിവസം വിദ്യാര്‍ത്ഥി വീട്ടിലേക്ക് പോകുന്നതിന്റെയും അവിടെ നിന്ന് തിരിച്ച് വരുന്നതിന്റെയും സിസിടിവി ദ്യശ്യങ്ങളും പോലീസിന് ലഭിച്ചു.
വ്യാഴാഴ്ച 11.30ഓടെയാണ് കൊലപാതകം ഉണ്ടായത്.11 ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി 11.38ഓടെയാണ് പുറത്ത് വരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: