തലശ്ശേരി: ബിജെപി പ്രവര്ത്തകന് കോടിയേരി ഈങ്ങയില്‍ പീടികക്കടുത്ത് പാഞ്ചജന്യത്തില്‍ സുരേഷ് ബാബു (40) വിനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസിന്റെ വിധി നാളെ തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍.ബൈജു പ്രഖ്യാപിക്കും.
2007 മാര്‍ച്ച് 7 ന് രാവിലെ പത്തരയോടെയാണ് സുരേഷ് ബാബു(40) വിനെ ആറംഗ സിപിഎം സംഘം മാരകായുധങ്ങളുമായി വീട്ടിനകത്ത് കയറി ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. സിപിഎം ക്രിമിനല്‍ സംഘാംഗങ്ങളായ മൂഴിക്കരയിലെ കാട്ടില്‍ പറമ്പത്ത് മക്കാടന്‍ അഭിനേഷ്, വേലാണ്ടി ഷിബു, കാണിവയല്‍ വി.പി.സജീഷ്, കുനിയില്‍ മനോജ്, വട്ടക്കണ്ടി വി.റിഗേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ആറാം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്. വാഴയില്‍ കേളോത്ത് ഹരിദാസന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. കാര്‍ത്യായനി, വിജില ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികളെ പ്രോസിക്യൂഷന് ഭാഗത്ത് വിസ്തരിച്ചിട്ടുണ്ട്. ഡോ.ഉന്മേഷ്, പോലീസ് ഓഫീസര്‍മാരായ വി.പി.സുരേന്ദ്രന്, എം.വി.സുകുമാരന്‍, പി.ദിലീഷ്, ഷാജി സുഗുണന് തുടങ്ങി 54 പേരാണ് പ്രോസിക്യൂഷന് സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ അഡ്വ:കെ.പി.ബിനിഷയും പ്രതികള്‍ക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീധരനും അഡ്വ. കെ.സത്യനുമാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: