പരിയാരം: പരിയാരം: പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്, ലോറി െ്രെഡവറുടെ നില അതീവ ഗുരുതരം. ഇന്നലെ രാവിലെ 6.15 ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് മുന്നിലായിരുന്നു അപകടം.
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 15-8212 കെഎസ്ആര്‍ടിസി ബസ്സും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിഎന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന െ്രെഡവറെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്.
ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി െ്രെഡവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരന് (30) നെയും പരിക്കേറ്റ ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയ വീട്ടില്‍ മോഹനന് (49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി.ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ (18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി.സുഹറ (48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യാ കൃഷ്ണന്(20), കടന്നപ്പള്ളി ചിറ്റന്നൂരിലെ താഴത്തേടത്ത് ടി.സുരേന്ദ്രന്(43), കോറോം മുതിയലത്തെ നെല്ലിയോടന്‍ ദാമോദരന്‍ (69), കടന്നപ്പള്ളിയിലെ പുതിയ വീട്ടില്‍ ബി.വിശ്വനാഥന് (54), കീഴാറ്റൂര്‍ ചൈത്രം ഹൗസില്‍ എ.വേണുഗോപാലന്‍ (55), ചുഴലിയിലെ മാരത്താന്‍ കുമാരന്(70), ചെറുപുഴ കോഴിച്ചാലിലെ വെള്ളോറ വീട്ടില്‍ അജിത്ത് (19), ഏഴിലോട്ടെ വയലപ്ര ഹൗസില്‍ വി.വിജയന് (53), എരമം നോര്‍ത്തിലെ നീലഞ്ചേരി വീട്ടില്‍ എന്‍.വി.നാരായണന് (58), കടന്നപ്പള്ളി ചന്തപ്പുരയിലെ തച്ചര്‍വയല്‍ ഹൗസില്‍ ടി.ലക്ഷ്മണന് (49), ഏമ്പേറ്റ് ഐആര്‍സി കോളനിയിലെ മെര്ലിന് (61), പിലാത്തറ പുണര്‍തം വീട്ടില്‍ ആതിര രവീന്ദ്രന് (23), തിരുവനന്തപുരം ടികെഡി റോഡ് ഐശ്വര്യലൈനില്‍ തായമ്പത്ത് ടി.രാമചന്ദ്രന് (69), ലോറി ക്ലീനര്‍ തമിഴ്നാട് തേനി സ്വദേശി ഇരുളപ്പന്‍ ഗണേശന് (38) എന്നിവരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറിലേറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: