തളിപ്പറമ്പ്: രാജ്യാന്തര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഓട്ടോമോട്ടീവ് െ്രെഡവിംങ്ങ് സ്റ്റേഷന്റെയും, കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള കാഞ്ഞിരങ്ങാട്ടെ ഒന്നേ മുക്കാല്‍ ഏക്കര്‍ ഭുമിയിലാണ് നിര്‍മ്മാണം വേഗത്തില്‍ നടന്നുവരുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടെ െ്രെഡവിംഗ് ടെസ്റ്റുകളും മറ്റും നടക്കുക. ഇതിനായി മെഷിനറികള്‍ ജര്‍മ്മനിയില്‍ നിന്നും ഇവിടെ എത്തിച്ചു കഴിഞ്ഞു.നാലരക്കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പ്യൂട്ടറിലധിഷ്ഠിതമായ െ്രെഡവിംഗ് ടെസ്റ്റ് സംവിധാനങ്ങളാണ് ഇവിടെ സ്ഥാപിക്കുക. െ്രെഡവിംഗ് ടെസ്റ്റുകള്‍, പുതിയ വാഹനങ്ങള്‍ രജിസ്ട്രേഷന് നല്‍കുന്നതിനുള്ള പരിശോധന തുടങ്ങിയവയ്ക്കായി 5500 സ്ക്വയര്‍ ഫീറ്റില്‍ ട്രാക്കും, ഇതിനോടനുബന്ധിച്ച് റോഡ് ടെസ്റ്റിനുള്ള ട്രാക്കും ഒരുക്കും. വിദേശ രാജ്യങ്ങളിലുള്ളതുപോലെ സെന്‍സര്‍ വെച്ച് നാലു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള െ്രെഡവിംങ്ങ് ടെസ്റ്റ് നടത്തുന്നതിനായി ഗ്രേഡിംങ്ങ് ടെസ്റ്റ് കേന്ദ്രത്തിന്റെയും നിര്‍മ്മാണം അടുത്ത് തന്നെ നടക്കും. ഇവ നിയന്ത്രിക്കുന്നതിനുള്ള ഓഫീസുള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം 80 ശതമാനം പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് െ്രെഡവര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ടെസ്റ്റ് നടപടികളും ഇവിടെ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇതിനടുത്തുള്ള മുത്തപ്പന് ക്ഷേത്രത്തിന് മുന്നിലാണ് ഇപ്പോള്‍ ടെസ്റ്റുകളും മറ്റു പരിശോധനകളും നടക്കുന്നത്. തളിപ്പറമ്പ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലേണേര്സ് ടെസ്റ്റ്, ലൈസന്‍സ് നല്കല് എന്നിവ കാഞ്ഞിരങ്ങാട്ട് തന്നെ മാറ്റുന്നുണ്ട്. െ്രെഡവിംഗ് കേന്ദ്രത്തോടനുബന്ധിച്ച് വിശ്രമകേന്ദ്രം, കഫ്റ്റീരിയ, പൂന്തോട്ടം, എന്നിവയും ഒരുക്കും.സംസ്ഥാനത്തെ തന്നെ ആദ്യത്തെ െ്രെഡവിംങ്ങ് സ്റ്റേഷനായിരിക്കും കാഞ്ഞിരങ്ങാട്ട് സ്ഥാപിക്കുന്നത്. അത്യാധുനിക രീതിയിലുള്ള െ്രെഡവിംങ്ങ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള മെഷിനറികള്‍ ജര്‍മ്മനിയില്‍ നിന്നും എത്തിച്ചു കഴിഞ്ഞു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനുളള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: