കണ്ണൂര്‍: കാലവര്‍ഷം ശക്തമായി പെയ്തതോടെ ദേശീയപാതയില്‍ വിള്ളലുകളും ജില്ലാ-ഗ്രാമീണ റോഡുകളില്‍ കുഴിയും നിറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. രാത്രികാല യാത്രികരാണ് ഇതുകാരണം ഏറെ ദുരതത്തിലായത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വിള്ളലുകളും കുഴികളും ദുരിതമാകുകയാണ്. രാത്രികാലങ്ങളില്‍ ടയറുകള്‍ കുരുങ്ങി വീഴുന്ന സംഭവം നിരവധിയാണ്. ചെറിയൊരു കുഴി പോലും മരണങ്ങള് വരെ സംഭവിക്കാനുള്ള വന്അപകടത്തിനുള്ള കാരണമാവുമ്പോഴാണ് അധികൃതരുടെ അനാസ്ഥ തുടരുന്നത്.
വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതാണ് ദേശീയ പാതയില്‍ ഇത്തരത്തിലുള്ള വിള്ളലുകള്‍ രൂപപ്പെടുന്നത്. നഗരത്തിലെ പാതകളുടെ ഉപരിതല ടാറിങ് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ടാറിങ് നടത്തിയിരുന്നു. ഇതാകട്ടെ പലയിടത്തും അശാസ്ത്രീയമായിട്ടാണുള്ളത്. ചിലയിടത്ത് വീതി കൂടിയും ചിലയിടത്ത് തീരെ വീതി ഇല്ലാത്ത സ്ഥിതിയുമുണ്ട്. അരികുകള്‍ വിണ്ടു കീറുന്നത് റോഡുകളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. മാഴക്കാലത്ത് ഇതില്‍ വെള്ളക്കെട്ടുകള്‍ നിറയുകയും റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്. ജില്ലയിലും സമാന അപകടങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. നിരവധി മരണങ്ങള് ഇത്തരത്തില്‍ സംഭവിച്ചു കഴിഞ്ഞു. നല്ല വേഗതയില്‍ പോകുമ്പോള്‍ ഇടയ്ക്കു വരുന്ന ഇത്തരം കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ ബൈക്കുകള്‍ വീഴുകയും പിന്നില്‍ നിന്നും വലിയ വാഹനങ്ങള്‍ വന്ന് ഇടിക്കുന്നതുമാണ് സാധാരണ അപകടങ്ങളുണ്ടാക്കുന്നത്.
അത്തരത്തിലുള്ള അപകടങ്ങള്‍ സമീപ ദിവസങ്ങളില്‍ കൂടിയിട്ടുണ്ട്. കണ്ണൂര്‍ ടൗണില്‍ ആശിവാര്‍ദ് റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ ഗ്രാമ പ്രദേശങ്ങളിലെ റോഡുകളുടെ കാര്യവും വളരെ പരിതാപകരമാണ്.ചെക്കിക്കുളം, ചാല, തോട്ടട, കിഴുന്ന, വളപട്ടണം, തളിപറമ്പ് മന്ന,പരിയാരം കൊട്ടില റോഡ് തുടങ്ങിയ റോഡുകള്‍ ചെറു വാഹനങ്ങള്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി റോഡുകള്‍ ഇത്തരത്തില്‍ പൊട്ടി പൊളിഞ്ഞും ചെളിവെള്ളം കെട്ടി കിടന്നും മുമ്പത്തെക്കാള്‍ ശോചനീയമായിരിക്കുകയാണ്. ചെറുകുഴികള്‍ മാത്രമായിരുന്ന റോഡ് നിറയെ കുഴി മാത്രമായി മാറിയിരിക്കുകയാണ്. കോര്പറേഷന് പരിധിയിലെ റോഡുകളില്‍ ചിലത് ടാറിങ് പ്രവൃത്തി ചെയ്തെങ്കിലും ചില റോഡുകള്‍ പഴയത് പോലെ തന്നെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: