തിരുവനന്തപുരം: പോലീസ് സന്ദേശങ്ങള്‍ ചോര്‍ന്നതായുള്ള സംശയത്തെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുത്തു. കൈമനത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് വിദേശ നിര്‍മിത സെറ്റുകള്‍ പിടിച്ചെടുത്തത്. വയര്‍ലസ് വഴിയുള്ള പോലീസിന്റെ സന്ദേശങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് പോലീസ് ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം നിരീക്ഷണം നടത്തി വിവരം ഷാഡോ പോലീസിനു കൈമാറി.
മോട്ടോര്‍ ബൈക്ക് ആഡംബരത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കൈമനത്തെ സ്ഥാപനത്തില്‍ നിന്നും തായ്ലന്ഡില് നിര്‍മിച്ച സെറ്റുകളാണ് പിടിച്ചെടുത്തത്. വിവരം കേന്ദ്ര ടെലികമ്മ്യുണിക്കേഷന്‍ മോണിറ്ററിംഗ് വിഭാഗത്തിനു കൈമാറി. ഇതേ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന ടെലിക്കമ്മ്യുണിക്കേഷന്‍ വിഭാഗവും പോലീസും സംയുക്തമായി ഇന്നലെ സ്ഥാപനത്തില്‍ പരിശോധന നടത്തി. സെറ്റുകള്‍ക്ക് സ്ഥാപനം ലൈസന്‍സ് വാങ്ങിയിട്ടില്ലായിരുന്നു. ബൈക്ക് റൈഡിന് ഉപയോഗിക്കാന്‍ വാങ്ങിയ സെറ്റുകളാണെന്നാണ് വിവരം. ഇവന്റ് മാനേജ്മെന്റുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് പിടിച്ചെടുത്ത സെറ്റുകള്‍.
എന്നാല്‍ പോലീസിന്റെ സന്ദേശങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്ന് ടെലിക്കമ്മ്യൂണിക്കേഷന്‍ സിഐ ലിജു വര്‍ഗീസ് പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: