ന്യൂദൽഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി. ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ചെറുകിടവാഹനങ്ങള്‍, സ്വകാര്യ ബസുകള്‍, ചരക്കുകടത്ത് വാഹനങ്ങള്‍ എന്നിവ പണിമുടക്കി പ്രതിഷേധിക്കുകയാണ്.
കെ.എസ്.ആര്.ടി.സിയില്‍ മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ സൂചനപണിമുടക്കും ഇതോടൊപ്പം നടക്കുന്നുണ്ട്. കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ആര്.ടി.ഡി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡ്രൈവിംഗ് സ്കൂള്‍, ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പുകള്‍, വാഹനഷോറൂമുകള്‍, പഴയവാഹനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സി കേന്ദ്രങ്ങള്‍, സ്പെയര്‍പാര്‍ട്സ് വിപണനശാലകള്‍ എന്നിവയും പണിമുടക്കുന്നുണ്ട്.
ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കാരം പിന്‍വലിക്കുക തുടങ്ങി 16 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂര്‍, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ മാറ്റിവച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: