ലണ്ടന്‍: വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്തയുടെ മകളെ മുൻ അൽഖ്വയ്ദ തലവനായ ഉസാമ ബിൻലാദന്റെ മകൻ ഹംസ വിവാഹം ചെയ്തെന്ന് റിപ്പോർട്ട്. ബിൻലാദന്റെ സഹോദരങ്ങൾ ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹംസ ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായ വിവരമില്ല. പക്ഷേ ഇയാൾ പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യുന്ന ഒരുക്കത്തിലാണെന്ന് സഹോദരങ്ങൾ പറഞ്ഞു. അൽഖ്വയ്ദയുടെ ഉന്നത സ്ഥാനത്ത് എത്തിയ ഹംസ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് ഇവർ പറയുന്നത്.
2011 മേയ് രണ്ടിന് പാകിസ്ഥാനില്‍ യുഎസ് സൈന്യം നടത്തിയ നീക്കത്തിലാണ് ബിന്‍ ലാദന് കൊല്ലപ്പെട്ടത്. ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. ഹംസയെ ആയിരുന്നു ബിന്‍ ലാദന് തന്റെ പകരക്കാരനായി കണക്കാക്കിയിരുന്നത്. ലാദന്റെ ഭാര്യമാരും മക്കളും നിലവില്‍ സൗദി അറേബ്യയിലാണ്. സൗദി ഇവര്‍ക്ക് അഭയം നല്‍കുകയായിരുന്നു.
യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രയേല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാശ്ചാത്യ സൈനിക ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ലാദനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ബിന്‍ ലാദന്റെ മറ്റൊരു മകനായ ഖാലിദും ലാദനൊപ്പം 2011 ല്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാമത്തെ മകനായ സാദ് 2009 ല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: