കൊച്ചി: വെള്ളപ്പൊക്ക കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്ത് എത്തും. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സന്ദര്‍ശനം നടത്തുക. ആലപ്പുഴയും കോട്ടയവും സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അതിര്‍ത്തി പരിപാലന വിഭാഗം സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ നഷ്ടങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വകുപ്പ് തിരിച്ച് തയാറാക്കി കേന്ദ്ര സംഘത്തിന് നല്‍കും. വെള്ളപ്പൊക്ക സമയത്ത് കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജ്ജുവും അല്‍ഫോണ്‍സ് കണ്ണന്താനവും ചെങ്ങളം, കുമരകം മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര സംഘം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: