കട്ടപ്പന: സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് മൂലമാണ് കട്ടപ്പന ഷോപ്പ് സൈറ്റുകളുടെ പട്ടയവിതരണ നടപടി വൈകുന്നതെന്ന് ആക്ഷേപം. പട്ടയം കൊടുക്കുന്നതിന്റെ രാഷ്ട്രീയനേട്ടം ഏത് പാര്‍ട്ടിക്ക് ലഭിക്കും എന്നുള്ളതാണ് പ്രധാന തടസ്സം. ഷോപ്പ് സൈറ്റുകള്‍ അളന്ന് തിട്ടപ്പെടുത്തുന്നതിനും അതിന്റെ രജിസ്റ്റര്‍ തയാറാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ നിരവധി ആളുകളുടെ പേരില്‍ ചെറിയ അളവുകളില്‍ കിടക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. ഇതിനാല്‍ ജനകീയ സമിതി രൂപീകരിച്ച് ഉടമകളുടെ ചെലവില്‍ അളവുകള്‍ പൂര്‍ത്തീകരിച്ച് നല്‍കിയിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിനടപടിക്രമങ്ങള് മരവിപ്പിക്കുന്ന സമീപനമാണ് ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ കൈക്കൊണ്ടത്. ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി മന്ത്രിയും ബന്ധപ്പെട്ട അധികാരികളും അറിഞ്ഞിട്ടില്ല എന്നാണ് വകുപ്പ് ഭരിക്കുന്ന സിപിഐ നേതൃത്വം പറയുന്നത്. സിപിഎം നേതൃത്വം അതിരുവിട്ട് തങ്ങളുടെ വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണമാണ് സിപിഐക്കുള്ളത്. ഭരണപക്ഷത്തെ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസംമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. പട്ടയത്തിനുവേണ്ടി എംഎല്‍എ ഓഫീസിലേക്ക് സിപിഎം സമരം നയിച്ച ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: