ചെന്നൈ: വിടവാങ്ങിയത് തമിഴകത്തെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അതികായനാണ്. ഒരിക്കലും കേന്ദ്രത്തില്‍ വാഴാന്‍ തുനിഞ്ഞിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ പലരെയും വാഴിച്ചതിനു പിന്നില്‍ കലൈഞ്ജര്‍ എന്ന കരുണാനിധി ഉണ്ടായിരുന്നു.
1924 ജൂണ്‍ 3 ന് നാഗപട്ടണത്ത് ജനനം. പേര് ദക്ഷിണാമൂര്‍ത്തി.
പിന്നീട് കരുണാനിധി.
1938 ജസ്റ്റിസ് പാര്‍ട്ടിയിലും പിന്നീട് ദ്രാവിഡര്‍ കഴകത്തിലും
1942 എട്ടു പേജിലുള്ള കൈയെഴുത്ത് മാസിക മനവര്‍ നേസന്
തുടങ്ങി. അതാണ് പിന്നീട് ഡിഎംകെ ഔദ്യോഗിക പ്രസിദ്ധീകര
ണമായ മുരശൊലിയായത്.
1944 ജൂപ്പിറ്റര്‍ പിക്ചേഴ്സില്‍ തിരക്കഥാ രചയിതാവ്
1947 കരുണാനിധിയുടെ ആദ്യ തിരക്കഥയിലുള്ള ചിത്രം രാജകുമാരി
പുറത്തിറങ്ങി
1949 അണ്ണാദുരൈയ്ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി.
1952 ഹിറ്റ് ചിത്രം പരാശക്തി പുറത്ത്. ദ്രാവിഡ മുന്നേറ്റത്തിന്റെ കഥ
പറയുന്ന ആദ്യ ചിത്രം
1953 കല്ലൈക്കുടിയുടെ പേര് ഡാല്‍മിയാപുരം എന്നാക്കുന്നതിനെതി
രെ സമരം. റെയില്‍ ലൈനില്‍ കിടന്നും പ്രതിഷേധം.
1957 കുളിത്തലൈയില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യ വിജയം
1961 ഡിഎംകെ ട്രഷറര്‍ ആയി
1962 പ്രതിപക്ഷ ഉപനേതാവ്
1967 അണ്ണാദുരൈയുടെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി
1969 അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി
1972 എംജിആര്‍ പിളര്‍ന്ന് മാറി എഐഎഡിഎംകെ രൂപീകരിക്കുന്നു
1976 ഇന്ദിരാഗാന്ധി ഡിഎംകെ സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍
പിരിച്ചുവിടുന്നു
1977 എഐഎഡിഎംകെ അധികാരത്തില്‍, കരുണാനിധി പ്രതിപക്ഷ
നേതാവായി 13 വര്‍ഷം.
1989 എംജിആറിന്റെ മരണശേഷം കരുണാനിധിയും ഡിഎകെയും
അധികാരത്തില്‍ മടങ്ങിയെത്തി
1991 എല്‍ടിടിഇ ബന്ധം ആരോപിച്ച് സര്‍ക്കാരിനെ കേന്ദ്രം
പിരിച്ചുവിട്ടു
1991 രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്-എഐഎഡിഎംകെ
സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍
1996 ജയലളിതയെ തോല്‍പ്പിച്ച് വീണ്ടും അധികാരത്തില്‍
2001 സ്റ്റാലിന്, മാരന് എന്നിവരുടെ അഴിമതിയുടെ പേരില്‍ ജയ
സര്‍ക്കാര്‍ അറസ്റ്റു ചെയ്യുന്നു
2004 ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 40 ലോക്സഭാ സീറ്റ്
നേടി. 7 കേന്ദ്ര മന്ത്രിമാര്‍
2006 അഞ്ചാമതും മുഖ്യമന്ത്രിയായി
2009 നട്ടെല്ലിന് ശസ്ത്രക്രിയ, വീല്‍ ചെയറിലേക്ക്
2010 കേന്ദ്രമന്ത്രി എ. രാജ ടു ജി സ്പെക്ട്രം കേസില്‍ കുടുങ്ങി
2011 അതേ കേസില്‍ മകള്‍ കനിമൊഴി അറസ്റ്റില്‍. ഡിഎംകെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു
2013 സ്റ്റാലിനെ അനന്തരവകാശിയാക്കി പ്രഖ്യാപിച്ചു
2013 മാര്‍ച്ച് തമിഴ് ഈഴം വിഷയത്തില്‍ യുപിഎ വിട്ടു, മന്ത്രിമാരെ
പിന്‍വലിച്ചു
2014 മകന് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിയമസഭാ
തെരഞ്ഞെടുപ്പില്‍ തോല്‍വി. തിരുവാരൂരില്‍ നിന്ന് കരുണാനിധി ജയിച്ചു
2016 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കു ശേഷം
ഡിസ്ചാര്‍ജ് ചെയ്തു
2017 ആരോഗ്യം മോശം, സ്റ്റാലിന് വര്‍ക്കിങ് പ്രസിഡന്റ്
2017 മെയ് നിയമസഭാ സാമാജികനായതിന്റെ 60 വര്‍ഷം
2017 ഒക്ടോബറില്‍ ഒരു വര്‍ഷത്തിനുശേഷം പൊതുരംഗത്ത്
പ്രത്യക്ഷപ്പെടുന്നു
2018 ജൂണ്‍ 94-ാമത് ജന്മദിനം ആഘോഷിക്കുന്നു
2018 ജൂലൈ 27 ന് വീണ്ടും ആശുപത്രിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: