ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. എം.പി ആകാത്ത ഒരു നേതാവിന് വേണ്ടി ആദ്യമായാണ് പാര്‍ലമെന്റ് ആദരം അര്‍പ്പിക്കുന്നത്.
ആറ് പതിറ്റാണ്ട് കാലം തമിഴ്നാട് അസംബ്ലിയില്‍ അംഗമായിരുന്ന കരുണാനിധി അഞ്ച് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ചു. അരനൂറ്റാണ്ട് കാലം ഡിഎംകെയുടെ അദ്ധ്യക്ഷ പദവിയിലും നില കൊണ്ടിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 6.10ഓടെയായിരുന്നു കരുണാനിധിയുടെ അന്ത്യം.
തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം മറീന ബീച്ചില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലി പ്രതിഷേധങ്ങളും വിവാദങ്ങളും അരങ്ങേറി. ഒടുവില്‍ കോടതിയുടെ ഉത്തരവില്‍ മറീനയില്‍ അണ്ണാ സമാധിക്ക് സമീപം കരുണാനിധിയുടെ ഭൗതിക ശരീരം സംസ്ക്കരിക്കാന്‍ തീരുമാനമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: