കോട്ടയം: കുട്ടനാട്ടില്‍ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസിലെ പ്രതി ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്നും നീക്കി. അന്വേഷണ വിധേയമായാണ് പുറത്താക്കല്‍. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും പീലിയാനിക്കലിനെ നേരത്തെ നീക്കിയിരുന്നു.
വികസന സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പീലിയാനിക്കല്‍. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നല്കാന് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പില്‍പ്പെട്ട കര്‍ഷകര്‍ അതിന്റെ പേരില്‍ കടക്കെണിയിലാവുകയും ചെയ്തെന്ന കേസില്‍ പീലിയാനിക്കല്‍ പ്രതിയാണ്. ഈ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി 12 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍സിപി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: