ന്യൂദല്‍ഹി: വ്യാപാര മേഖലയെ നിയമക്കുരുക്കുകളില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡല്. സ്വയംതൊഴില്‍ കണ്ടെത്തുകയും ദേശീയ തലത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന വ്യാപാര മേഖലയെ തളര്‍ത്തുന്ന രീതിയിലാണ് നിലവിലെ നിയമവ്യവസ്ഥകള്‍. ചെറിയൊരു വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ തന്നെ ഒരു ഡസനിലധികം നിയമങ്ങള്‍ പാലിക്കേണ്ട അവസ്ഥയാണ്.
മുനിസിപ്പല്‍, പഞ്ചായത്ത് ലൈസന്‍സ് മുതല്‍ ആദായ നികുതി വരെ നീളുന്ന നിയമങ്ങള്‍ പാലിക്കണമെങ്കില്‍ തന്നെ ഒരു വ്യാപാരിയുടെ മുഴുവന്‍ ജോലിസമയവും ചെലവഴിക്കേണ്ട അവസ്ഥയിലാണെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല് വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ രാജു അപ്സര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: