പാറ്റ്ന: ബീഹാറിലെ മുസാഫര്‍ നഗറില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പട്ട ആരോപണവുമായി ബന്ധപ്പെട്ട് ബീഹാര്‍ സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വര്‍മ രാജിവെച്ചു. സംഭവത്തില്‍ മന്ത്രിയുടെ ഭര്‍ത്താവ് ചന്ദേശ്വര് വര്‍മയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 34 പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
അതേസമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ മന്ത്രിക്ക് എതിരായി എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ രാജിവെയ്ക്കേയതുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട്. ചേരിയബാരിയാംപൂരില് നിന്നുള്ള ജെഡിയു എംഎല്‍എ യാണ് മഞ്ജു വര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: