ചെന്നൈ: 1955 മുതല്‍ 60 ദശാബ്ദങ്ങളിലധികം കരുണാനിധി ജീവിച്ച ഗോപാലപുരത്തെ വീട് പാവപ്പെട്ടവര്‍ക്കുള്ള ആശുപത്രിയാക്കുവാന്‍ ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം യാത്രയായത്. 2010ല്‍ തന്റെ 86-ാം പിറന്നാളിന് തലേദിവസമാണ് അദ്ദേഹം വീട് ആശുപത്രിയാക്കുവാനായി ദാനം ചെയ്തത്. തന്റെയും ഭാര്യയുടെയും കാലശേഷം കരുണാനിധിയുടെ അമ്മയുടെ പേരിലുള്ള അണ്ണൈ അഞ്ജുഗം ട്രസ്റ്റിനെയാണ് ആദ്ദേഹം ഇതിനായി ചുമതലപ്പെടുത്തിയത്.
കലൈഞ്ജര്‍ കരുണാനിധി ആശുപത്രി എന്നാകും ആശുപത്രിയുടെ പേര്. മുന്‍ കേന്ദ്രമന്ത്രി എ. രാജ, തമിഴ് ഗാനരചയിതാവ് വൈരമുത്തു എന്നിവര്‍ അംഗങ്ങളായുള്ളതാണ് അണ്ണൈ അഞ്ജുഗം ട്രസ്റ്റ്. 1968ല്‍ മക്കളായ അഴഗിരി, സ്റ്റാലിന്, തമിഴരശ് എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു ഗോപാലപുരത്തെ വീട്. 2009ല്‍ മൂവരും ആശുപത്രിയാക്കുവാനുള്ള പിതാവിന്റെ ആഗ്രഹത്തിന് സമ്മതം നല്കി. തുടര്‍ന്നാണ് തന്റെ 86-ാം പിറന്നാള്‍ ദിനത്തില്‍ തമിഴ്മക്കള്‍ക്ക് തന്റെ വസതി അദ്ദേഹം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: