തൊടുപുഴ: മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ ഒരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ജലനിരപ്പ് 41.22 എത്തിയതോടെയായിരുന്നു ഇത്. രണ്ടാഴ്ചയിലധികമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇടുക്കിയില്‍ ഉത്പാദനം കൂട്ടിയതിനെ തുടര്‍ന്ന് ഒരോ മീറ്റര്‍ വീതം തുറന്ന് വച്ചിരിക്കുകയായിരുന്നു. ഇതിന് പുറമെയാണ് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 41 മീറ്ററാണ് ജലനിരപ്പ്.
ഇടുക്കിയില്‍ ഇതുവരെ ലഭിച്ചത് 226.59 സെ.മീ മഴ
ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ഇന്നലെ വരെ സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 173.94 സെ.മീ. മഴ. പ്രതീക്ഷിച്ചതിലും 24 സെ.മീ മഴ കൂടുതല്‍. ഏറ്റവും അധികം മഴ ലഭിച്ചത് ഇടുക്കിയിലാണ്, 226.59 സെ.മീ. തൊട്ടുപിന്നില്‍ കോഴിക്കോടാണ,് 223.6, കണ്ണൂര്‍-209.09, വയനാട്-206.16, എറണാകുളം-198.54, മലപ്പുറം-189.91, കാസര്‍കോട്-186.25, കോട്ടയം-183.41, പാലക്കാട്-159.94, തൃശൂര്‍-150.1, പത്തനംതിട്ട-136.2, ആലപ്പുഴ-135.67, കൊല്ലം-105.83, തിരുവനന്തപുരം-66.58 സെ.മീറ്ററും വീതം മഴ ലഭിച്ചു.
പ്രതീക്ഷിച്ചതിലും ഏറ്റവും അധികം മഴ കൂടിയത് ഇടുക്കിയിലാണ്. 41 ശതമാനം അധികമഴ ഇടുക്കിയില്‍ ലഭിച്ചപ്പോള്‍ പാലക്കാട് 38ഉം, കോട്ടയത്ത് 35ഉം ശതമാനം വീതം മഴ ലഭിച്ചു. കാസര്‍കോട് 20 ശതമാനവും തൃശൂര്‍ ഏഴ് ശതമാനവും മഴ കുറഞ്ഞു. കേരളത്തില്‍ മഴ കൂടിയപ്പോള്‍ ലക്ഷദ്വീപില്‍ 47 ശതമാനം മഴ കുറഞ്ഞു. വ്യാഴാഴ്ച്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: