ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അരിവംശ് നാരായണ്‍ സിങ് പത്രപ്രവര്‍ത്തകനും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനുമാണ്. 2018 ജനുവരിയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ വിശകലനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. സൗമ്യനും ഗൗരവക്കാരനുമായ ഹരിവംശ് സിങ് സഭയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള പ്രധാനികളില്‍ ഒരാളാണ്.
ഹരിവംശ് നാരായണ്‍ സിങ് ജനതാദള്‍ യു വിന്റെ രാജല്പസഭാംഗമാണ്. സഭയിലെ ചര്‍ച്ചകളില്‍ സജീവമാണ് ഹരിവംശ്. 110 ചര്‍ച്ചകളില്‍ പങ്കെടുത്ത് ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സഭയിലെ ഹാജര്‍ നിലയിലും അദ്ദേഹം മുമ്പിലാണ്, 89 ശതമാനമാണ് ഹാജര്‍.
1956 ജൂണ്‍ 30 ന് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ ജനിച്ച അദ്ദേഹത്തിനിപ്പോള്‍ 62 വയസുണ്ട്. ബീഹാറില്‍നിന്നാണ് 2014 ഏപ്രില്‍ 10ന് രാജ്യസഭാംഗമായത്. 2020 വരെ കാലാവധിയുണ്ട്.റാഞ്ചി സ്വദേശിയായ സിങ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നാണ് ബിരുദമെടുത്തത്. സാമ്പത്തിക ശാസ്ത്രത്തിലാണ്ബിരുദാന്തര ബിരുദമെടുത്തത്. പത്രപ്രവര്‍ത്തന ഡിപ്ലോമയും പാസായി.
പത്രപ്രവര്‍ത്തകനായ ഹരിവംശ് പ്രഭാത് ഖബര്‍ എന്ന ഹിന്ദി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരേ 18 വയസുള്ളപ്പോള്‍ വിദ്യാര്‍ഥി സമരത്തിനിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: