ബെംഗളൂരു: അനധികൃത അറവുശാലയിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ ചാനലിലെ മാധ്യമ പ്രവർത്തകനെ അറവുശാല ജീവനക്കാർ കൈയ്യേറ്റം ചെയ്തു. കർണാടകയിലെ രാംനഗർ ജില്ലയിലെ കൂടിപാലയ ഗ്രാമത്തിൽ അനധികൃതമായി അറവുശാല പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞെത്തിയ മൃഗസംരക്ഷകർക്കും പോലീസിനും ഒപ്പമെത്തിയ ഇന്ത്യാ ടുഡേയുടെ മാധ്യമ പ്രവർത്തകനാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്.
അറവുശാലയിൽ 200ഓളം കാളക്കുട്ടികളെ കശാപ്പ് ചെയ്യുന്നു എന്ന വിവരത്തെ തുടർന്ന് എത്തിയതായിരുന്നു പോലീസുകാരും മൃഗസംരക്ഷണ പ്രവർത്തകരും. ഇതേ സമയം അറവുശാലയിലുണ്ടായിരുന്ന ജീവനക്കാർ ഇവരെ തടയുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൊല്ലാതെ തടഞ്ഞുവച്ചിരുന്ന 71 മൃഗങ്ങളെ രക്ഷപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു കൂട്ടം ജീവനക്കാരും സമീപവാസികളും ഇവർക്കെതിരെ തിരിഞ്ഞത്. ഇതേ സമയം ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് പോലീസുകാർ മാത്രമെ ഉണ്ടായിരുന്നുള്ളു. മാധ്യമ പ്രവർത്തകന്റെ ഫോൺ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: