തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈകളില്‍ നിന്നു മോചിപ്പിക്കാന്‍ ഹൈന്ദവജനശക്തി ഉണരണമെന്ന് ഗാന്ധിസ്മാരകനിധി മുന്‍ ചെയര്മാന് പി. ഗോപിനാഥന് നായര്‍ പറഞ്ഞു. ക്ഷേത്രരക്ഷാവേദിയുടെ നേതൃത്വത്തില്‍ ‘സര്‍ക്കാര്‍ ക്ഷേത്രഭരണം വിടുക’ എന്ന മുദ്രാവാക്യവുമായി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യരുടെ പിന്മുറക്കാരായ നാം ഒരു കാര്യത്തിലും പിന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ്പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്. രാജശേഖരന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, സെക്രട്ടറി കെ.പ്രഭാകരന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വി.കെ.വിശ്വനാഥന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, സ്വാമി സംവിധാനന്ദ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പ്രൊഫ. വി.ടി. രമ, വിവിധ സാമുദായിക സംഘടനാ ഭാരവാഹികളായ ശംഖുംമുഖം രാധാകൃഷ്ണന്, രത്നരാജ്, മണി എസ്. തിരുമല, ഉണ്ണികൃഷ്ണന് നമ്പൂതിരി, കരമന ജയചന്ദ്രന്, പണിമൂല ക്ഷേത്രം സെക്രട്ടറി ശിവന്‍കുട്ടി നായര്‍, ആധ്യാത്മികാചാര്യന്മാര്, മറ്റ് ഹിന്ദു സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: